അരനൂറ്റാണ്ടോളം യൂറോപ്യൻ പൊതുസമൂഹത്തിന്റെ ഭാഗമായിരുന്ന ബ്രിട്ടൻ പുതുവർഷത്തിൽ ഒറ്റയ്‌ക്കാകും. യൂറോപ്യൻ യൂണിയൻ വിടുന്നതിന്(ബ്രെക്‌സിറ്റ്) 2016ൽ ഹിതപരിശോധനയിൽ തീരുമാനിച്ചതിനുശേഷം സംഭവബഹുലമായ നാലു വർഷത്തിലേറെ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് വർഷാന്ത്യദിനത്തിൽ ബ്രിട്ടൻ പൂർണമായും യൂണിയൻ വിടുന്നത്. കഴിഞ്ഞ ജനുവരി 31ന് ബ്രിട്ടൻ ഇയു വിട്ടിരുന്നെങ്കിലും അതിനുശേഷം പരിവർത്തനകാലമായിരുന്നു, 11 മാസം. കഴിഞ്ഞയാഴ്‌ചയാണ് ഇയുവും ബ്രിട്ടനും വേർപിരിയലിനു ശേഷമുള്ള ഇടപാടുകൾക്ക് കരാറായത്. ചൊവ്വാഴ്‌ച തുർക്കിയുമായും ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കി. ബന്ധമുള്ള എല്ലാ രാജ്യവുമായി പ്രത്യേകം കരാറുകൾ ഉണ്ടാക്കുകയാണ് ബ്രിട്ടൻ നേരിടുന്ന പ്രധാന വെല്ലുവിളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..