വാഷിങ്‌ടൺ
തനിക്ക് അർബുദമെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മസാച്യുസെറ്റ്‌സ് സോമർസെറ്റിലെ പ്രവർത്തനം നിർത്തിയ കൽക്കരി ഖനി സന്ദർശിക്കവെയായിരുന്നു നവമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച തുറന്നുപറച്ചിൽ.
ഡലവേയിലെ ബാല്യകാലത്തെപ്പറ്റി സംസാരിക്കവെ, അവിടത്തെ എണ്ണക്കമ്പനികൾ പുറന്തള്ളുന്ന മാലിന്യമാണ് താൻ ഉൾപ്പെടെ നിരവധി പേർക്ക് അർബുദം വരുത്തിവച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ദൃശ്യങ്ങൾ ഞൊടിയിടയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി. എന്നാൽ, ത്വക്കിൽ മുമ്പുണ്ടായിരുന്ന അർബുദത്തെപ്പറ്റിയാണ് ബൈഡൻ പറഞ്ഞതെന്ന് വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചു. ഇതിനുള്ള ചികിത്സ പ്രസിഡന്റാകുംമുമ്പ് പൂർത്തിയാക്കിയതാണെന്നും വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്‌സ് വ്യക്തമാക്കി.
അതിനിടെ, വ്യാഴാഴ്ച ബൈഡന് കോവിഡ് സ്ഥിരീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..