സിഡ്നി> ഓസ്ട്രേലിയയിലെ ബിജെപി അനുകൂല സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി സ്ഥാപക പ്രസിഡന്റായ ബാലേഷ് ധന്‍ഖറിനെതിരെ ബലാത്സംഗക്കേസ്. അഞ്ച് കൊറിയന്‍ യുവതികളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.
ജോലി വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളുമായി ബന്ധപ്പെട്ടത്. കൊറിയ- ഇംഗ്ലീഷിലേക്ക് വിവര്‍ത്തകരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി യുവതികളെ ഫ്ലാറ്റിലേക്ക് വരുത്തിയശേഷം ഉറക്കഗുളികകള്‍ നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലവില്‍ 39 കേസാണ് ധന്‍ഖറിനെതിരെയുള്ളത്. 13 എണ്ണം ലൈംഗികാതിക്രമ കേസുകളാണ്. ഇയാളുടെ പക്കല്‍നിന്ന് ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ് പിടിച്ചെടുത്തു. സിഡ്നി ഇന്ത്യന്‍ കൂട്ടായ്‌മയിലെ പ്രമുഖനായ ധന്‍ഖര്‍ ഓസ്ട്രേലിയന്‍ ഹിന്ദു കൗൺസില്‍ വക്താവുകൂടിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..