തെഹ്‌റാൻ
മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന അർധ സൈനികസേനയെ പ്രശംസിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇറാനിൽ പ്രക്ഷോഭം നടത്തുന്നവർ അമേരിക്കയുടെ കൂലിപ്പട്ടാളമാണെന്നും അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നത് പ്രശംസാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
തലമുടി മറയ്ക്കാത്തതിന്റെ പേരില്‍ ഇറാൻ മതകാര്യ പൊലീസിന്റെ മർദനമേറ്റ് മഹ്‌സ അമിനി എന്ന കുർദിഷ് യുവതി കൊല്ലപ്പെട്ടതിനെത്തുടർന്ന് ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിൽ കുറഞ്ഞത് 448 പേർ കൊല്ലപ്പെടുകയും 18,000-ൽ അധികം പേർ അറസ്റ്റിലായതായുമാണ് റിപ്പോർട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..