ലാഗോസ്> നൈജീരിയയിലെ വടക്കൻ ഗ്രാമപ്രദേശത്തുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. കഡുനയിലെ കൗര കൗൺസിൽ മേഖലയിൽ ഞായറാഴ്‌ചയാണ് സംഘർഷമുണ്ടായത്.
കഡുനയുടെ വടക്കൻ മേഖലയിലുള്ള ഹൗസ -ഫുലാനി വംശജരും തെക്കൻ മേഖലയിലെ ക്രിസ്‌ത്യൻ വിഭാഗക്കാരും തമ്മിൽ നിരന്തര സംഘർഷം തുടരുന്ന മേഖലയാണിത്. തോക്കുകളുമായി മഡാമായി ഗ്രാമത്തിലേക്ക് അക്രമികൾ സംഘടിച്ചെത്തുകയായിരുന്നു.
ഫുലാനി വംശജരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ ആരോപിച്ചു. ആഗസ്‌തിൽ ഇവിടെ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..