കാബൂൾ> അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ സായാഹ്ന പ്രാർഥനയ്‌ക്കിടെ സ്‌ഫോടനം. 20 പേർ കൊല്ലപ്പെട്ടതായും 40പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കോട്ടാൽ ഖൈർ ഖാനയ്‌ക്ക് സമീപത്തെ പള്ളിയിൽ ബുധനാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ മസ്‌ജിദിന്റെ ഇമാമും ഉൾപ്പെട്ടു. ആഘാതത്തിൽ പള്ളി പൂർണമായും തകർന്നു.
സമീപത്തെ വീടടക്കമുള്ള കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. നിരവധിപ്പേർ ഇവിടെ പ്രാർഥനയ്‌ക്ക് എത്തിയിരുന്നതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരും ഇന്റലിജൻസും പ്രദേശത്ത് എത്തി. കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിടാൻ താലിബാൻ തയ്യാറായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..