തിരുവനന്തപുരം
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ വകുപ്പ്. നിലവിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തുള്ള ന്യൂനമർദം അടുത്ത മൂന്നുദിവസം പടിഞ്ഞാറേക്ക് സഞ്ചരിക്കാനാണ് സാധ്യത. തെക്ക് അറബിക്കടലിൽ കേരളതീരംമുതൽ കർണാടകതീരംവരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇതുമൂലം സംസ്ഥാനത്ത് ഞായർവരെ ശക്തമായ മഴ തുടരും. ശക്തമായ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയും ഉണ്ടാകും.
വ്യാഴം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളി പാലക്കാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. വ്യാഴം തമിഴ്‌നാട് തീരത്തും വെള്ളിയും ശനിയും ഞായറും കേരളം, -ലക്ഷദ്വീപ്, മാലദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനു പോകരുത്. വ്യാഴം രാത്രി 11.30 വരെ കേരളതീരത്ത് മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..