കൊച്ചി> ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാൽ കടലിൽ പോയ മൽസ്യത്തൊഴിലാളികൾ ഇന്ന് രാത്രിയോടെ തിരിച്ചെത്തണമെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ ഡിസംബര്‍ പതിനാറ് വരെ കടലില്‍ പോകരുത് എന്നും മുന്നറിയിപ്പുണ്ട്.
ന്യൂമര്‍ദത്തെ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ, അതി പ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുണ്ട്. കടലില്‍ പോയിരിക്കുന്നവര്‍ ബുധനാഴ്ച വൈകീട്ടോടെ തിരികെ എത്തണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തെക്കന്‍ ബംഗാളിന്റെ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഭൂമധ്യ രേഖയോട് ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 45-‐55 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുണ്ട്.കാറ്റിന്റെ വേഗത 75 കി.മീ വരേയും ഉയര്‍ന്നേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 55-‐65 കി.മീ വരേയും, ചില അവസരങ്ങളില്‍ 75 കിമീ വരേയും ഉയര്‍ന്നേക്കും. .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..