കൊച്ചി
ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ രാജ്യത്തെ 806 ഡീലർഷിപ്പുകളും 863 സർവീസ് സെന്ററുകളും വീണ്ടും പ്രവർത്തനം തുടങ്ങി.സർക്കാർ നിർദേശിച്ച സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇവ പ്രവർത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ പ്ലാന്റുകളിൽ എട്ടുമുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഹ്യുണ്ടായ് കാറുകളുടെ ഉൽപ്പാദനം ആരംഭിച്ചിരുന്നു.
ഈമാസം രാജ്യത്തെ 530 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തിലേറെ കാറുകളാണ് ഹ്യുണ്ടായ് സർവീസ് നടത്തിയത്. കഴിഞ്ഞ 22 ദിവസങ്ങൾകൊണ്ട് 9,000 പുതിയ ബുക്കിങ്ങുകൾ ലഭിച്ചെന്നും 5,600 പുതിയ കാറുകൾ ഡെലിവറി ചെയ്തെന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ സെയിൽസ്, മാർക്കറ്റിങ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..