എസ്എംഎസുകള്‍ പൂര്‍ണമായും സൗജന്യമാക്കി മാറ്റാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഒരുങ്ങുന്നു. അതിന്റെ ഭാഗമായി ദിവസേന നൂറ് സൗജന്യ എസ്എംഎസുകള്‍ എന്ന നിയന്ത്രണം നീക്കം ചെയ്യാനും അധികമായി അയക്കുന്ന എസ്എംസുകള്‍ക്ക് പണമീടാക്കുന്നത് ഒഴിവാക്കാനുമാണ് ട്രായ് ഉദ്ദേശിക്കുന്നത്.
ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ (65-ാം ഭേദഗതി), 2020 ആണ് ഷോര്‍ട്ട് മെസേജ് സര്‍വീസിന് മേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നത്.
2012-ല്‍ ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റഗുലേഷന്റെ (ടി.സി.സി.സി.പി.ആര്‍) ഭാഗമായി തട്ടിപ്പ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനും എസ്എംഎസുകള്‍ വ്യാപകമായി പരസ്യവിതരണത്തിന് ഉപയോഗിക്കുന്നതും തടയാനും വേണ്ടി ട്രായ് തന്നെയാണ് സൗജന്യ എസ്എംസുകള്‍ നല്‍കുന്ന രീതി ഒഴിവാക്കി എസ്എംഎസുകള്‍ക്ക് നിശ്ചിത തുക നിശ്ചയിച്ചത്.
എന്നാല്‍ ടിസിസിസിപിആര്‍ സാങ്കേതികവിദ്യാ അധിഷ്ഠിതമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും തട്ടിപ്പ് സന്ദേശങ്ങള്‍ തടയാന്‍ കഴിയുമെന്നും ട്രായ് പറഞ്ഞു. അതുകൊണ്ടാണ് 100 എസ്എംഎസ് എന്ന നിയന്ത്രണം ഒഴിവാക്കുന്നത്. ഇനിമുതല്‍ എസ്എംഎസ് ദുരുപയോഗം പരിശോധിക്കുക പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാവും.
ഇന്ന് ലഭ്യമായ ഭൂരിഭാഗം പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളും പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ അധികമായി അയക്കുന്ന ഓരോ എസ്എംഎസിനും പണം നല്‍കേണ്ടി വരും. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ എസ്എംസ് വീണ്ടും പരിധിയില്ലാതെ അയക്കാനാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..