മിലാൻ
ലോക ഫുട്‌ബോളിലെ രണ്ട് വമ്പർമാർ ഇന്ന് അർധരാത്രി നേർക്കുനേർ. യുവേഫ നേഷൻസ് ഫുട്‌ബോൾ ഫൈനലിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് തിരിച്ചുവരവിനൊരുങ്ങുന്ന സ്‌പെയ്‌നിനെ നേരിടും. മിലാനിലെ സൻസിറോ സ്‌റ്റേഡിയത്തിൽ 12.15നാണ്.
മൂന്നാംസ്ഥാനത്തിനായി ഇറ്റലി ബൽജിയത്തെ നേരിടും. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിൽ രാത്രി 6.30നാണ് ഈ മത്സരം.ഇറ്റലിയുടെ അപരാജിത യാത്ര മുടക്കിയാണ് സ്‌പെയ്‌ൻ ഫൈനലിൽ കടന്നത്. സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം.
തോൽവിയറിയാതെ തുടർച്ചയായി 37 മത്സരം പിന്നിട്ട യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ ഞെട്ടിച്ചാണ് സ്‌പെയ്‌ൻ കുതിച്ചത്. ഫ്രാൻസ് സെമിയിൽ കീഴടക്കിയത് ലോക ഒന്നാം റാങ്കുകാരായ ബൽജിയത്തെ. അവസാന മിനിറ്റിലായിരുന്നു 3–-2 ജയം.
മുഖാമുഖം 35
സ്‌പെയ്‌ൻ 16 ജയം
ഫ്രാൻസ് 12
സമനില 7
(2008നുശേഷം ഏഴ് മുഖാമുഖത്തിൽ അഞ്ചിലും സ്‌പെയ്‌ൻ. ഫ്രാൻസിന് ഒറ്റ ജയം.)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..