ബാഴ്‌സലോണ> ലൈംഗികാതിക്രമ കേസിൽ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവേസ് സ്‌പെയ്‌നിൽ പൊലീസ് കസ്‌റ്റഡിയിൽ. നിശാക്ലബ്ബിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് ഡാനി ആൽവസിനെ ബാഴ്‌സലോണ പോലീസ് വെള്ളിയാഴ്‌ച കസ്റ്റഡിയിലെടുത്തത്. ജനുവരി രണ്ടാം തീയതിയാണ് യുവതി ആൽവസിനെതിരേ പരാതി നൽകിയത്.
കേസിൽ ആൽവേസിനെതിരെ കാറ്റലോണിയൻ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കെട്ടിചമച്ച ആരോപണം എന്നായിരുന്നു ആൽവസിന്റെ പ്രതികരണം. ഖത്തർ ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനായാണ് ഡാനി ആൽവസ് ബാഴ്‌സലോണയിലെത്തിയത്.
നേരത്തെ ബാഴ്‌സലോണ, യുവന്റസ് തുടങ്ങിയ മുൻനിര ക്ലബുകളിൽ കളിച്ചിരുന്ന താരം, നിലവിൽ മെക്‌സിക്കൻ ക്ലബായ പ്യൂമാസിലാണ് കളിക്കുന്നത്. ലോകഫുട്‌ബോളിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമാണ്. വിവിധ ടീമുകൾക്കൊപ്പം 39 കിരീടമുണ്ട് പ്രതിരോധക്കാരന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..