ദോഹ> ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സെനഗലിന് കന്നത്ത തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ താരം സാദിയോ മാനെയ്‌ക്ക് ലോകകപ്പ് മത്സരങ്ങൾ നഷ്‌ടമാകുമെന്ന് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ബയേൺ മ്യൂണിക്ക് താരമായ മാനെയ്‌ക്ക് വെർഡർ ബ്രമനുമായുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്.
പരിക്കേറ്റ മാനെയെ ഉള്‍പ്പെടുത്തിയാണ് സെനഗല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നത്. ലോകകപ്പ് നോക്കൗട്ട് ഘട്ടമാവുമ്പോഴേക്കെങ്കിലും പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീം പ്രഖ്യാപനം. എന്നാല്‍ പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യാഴാഴ്‌ച നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ വ്യക്തമായതോടെ മാനെ ലോകകപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
നെതർലൻഡ്‌സ്, ഖത്തർ, ഇക്വഡോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് സെനഗലുള്ളത്. നവംബര്‍ 21 രാത്രി 9.30ന് നെതര്‍ലന്‍ഡ്‌സുമായാണ് ആദ്യ മത്സരം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..