കൊച്ചി
വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഷംഷീർ വയലിൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് പ്രഖ്യാപിച്ച ഒരുകോടി രൂപ സമ്മാനിച്ചു. വിപിഎസ് ഹെൽത്ത്‌കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് ഹെൽത്ത്‌കെയർ കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ മേധാവി ഡോ. രാജീവ് മാങ്കോട്ടിൽ എന്നിവർ ചേർന്ന് ചെക്ക് കൈമാറി. ക്വാർട്ടർ ഫൈനൽമുതലുള്ള ഗോൾ സ്‌കോറർമാർക്ക് ഒരു ലക്ഷം രൂപവീതവും മുൻ ക്യാപ്റ്റൻമാർക്ക് ഓരോ പവൻ സ്വർണനാണയവും നൽകി. മുൻ പരിശീലകരായ ടി എ ജാഫർ, എം പീതാംബരൻ എന്നിവരെ ആദരിച്ചു.
താരങ്ങളുടെ കഠിനാധ്വാനം തിരിച്ചറിയുക സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും വിജയങ്ങൾ ഒരു ദിവസംകൊണ്ടുണ്ടാകുന്നതല്ലെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഐ എം വിജയൻ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, സന്തോഷ് ട്രോഫി നേടിയ നായകന്മാരായ കുരികേശ് മാത്യു, വി ശിവകുമാർ, സിൽവസ്റ്റർ ഇഗ്‌നേഷ്യസ്, രാഹുൽ വി രാജ്, വി പി സത്യന്റെ ഭാര്യ അനിത എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..