വാരാണസി
ഐ ലീഗ് ഫുട്‌ബോൾ കിരീടം ചൂടി റൗണ്ട്‌ഗ്ലാസ് പഞ്ചാബ് അടുത്ത സീസൺ ഐഎസ്‌എലിന് അർഹത നേടി. ആദ്യമായാണ് ഐ ലീഗ് ജേതാക്കൾക്ക് ഐഎസ്‌എൽ പ്രവേശനം. അവസാനമത്സരത്തിൽ രാജസ്ഥാൻ എഫ്‌സിയെ നാല് ഗോളിന് തകർത്തു.
ഭൂട്ടാൻ താരം ചെഞ്ചൊ, സ്ലൊവാനിയയുടെ ലൂാ മജ്‌സെൻ, യുവാൻ മെറ, ഹമിങ്തൻമാവിയ എന്നിവർ ഗോളടിച്ചു. മജ്‌സെന്റെ പതിനാലാംഗോളാണ്. 21 കളിയിൽ 15 ജയവും രണ്ട് തോൽവിയും നാല് സമനിലയുമടക്കം 49 പോയിന്റോടെയാണ് പഞ്ചാബ് ഒന്നാമതായത്. 20 കളി പൂർത്തിയാക്കിയ ശ്രീനിധി ഡെക്കാൺ 41 പോയിന്റ് നേടി. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സി 20 കളിയിൽ 33 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. ട്രാവു എഫ്‌സിക്ക് 32 പോയിന്റുണ്ട്. ടൂർണമെന്റിൽ നാലു കളി ബാക്കിയുണ്ട്.
ഗോകുലം തിങ്കളാഴ്‌ച അവസാന സ്ഥാനക്കാരായ സുദേവ ഡൽഹിയെ നേരിടും. ശ്രീനിധിക്കും ട്രാവു എഫ്‌സിക്കും ഓരോ കളി ബാക്കിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..