കോപൻഹേഗെൻ
ജർമനിക്കുപിന്നാലെ ഡെൻമാർക്കും ഖത്തർ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ഓസ്‌ട്രിയയെ ഒറ്റഗോളിന് വീഴ്‌ത്തിയാണ് ഡെൻമാർക്ക് കുതിച്ചത്. യൂറോ കപ്പിൽ സെമിവരെ മുന്നേറിയ ഡാനിഷ്‌പട യോഗ്യതാമത്സരങ്ങളിലും മികവ് ആവർത്തിച്ചു. ഗ്രൂപ്പ് എഫിൽ കളിച്ച എട്ടിലും ജയിച്ചു. ഒറ്റഗോളും വഴങ്ങിയില്ല. അടിച്ചതാകട്ടെ 27 ഗോൾ. രണ്ട് കളി ബാക്കിയുള്ളപ്പോൾ പട്ടികയിൽ രണ്ടാമതുള്ള സ്‌കോട്‌ലൻഡുമായി ഏഴ് പോയിന്റ് വ്യത്യാസമായി ഡെൻമാർക്കിന്. ഓസ്‌ട്രിയക്കെതിരെ യോക്വിം മെഹ്‌ലെയാണ് ഡെൻമാർക്കിനായി ഗോളടിച്ചത്.
ഇംഗ്ലണ്ടിനെ ഹംഗറി 1–-1ന് തളച്ചു, റൊളൻഡ് സല്ലായിലൂടെ മുന്നിലെത്തിയ ഹംഗറിയെ ജോൺ സ്‌റ്റോൺസിലൂടെ ഇംഗ്ലണ്ട് ഒപ്പം പിടിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..