25 April Thursday

ഉരുളുന്ന പന്തിന് 
പിന്നാലെ കൂടാം ; ലോകകപ്പിന് ഞായറാഴ്ച കിക്കോഫ് , ഖത്തർ അണിഞ്ഞൊരുങ്ങി

ആർ രഞ്ജിത്Updated: Wednesday Nov 16, 2022

ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനൽ നടക്കുന്ന ദോഹയിലെ ലുസെയ്‌ൽ സ്‌റ്റേഡിയം ദീപങ്ങളാൽ അലങ്കരിച്ചപ്പോൾ



ദോഹ
കാത്തിരിപ്പ് അവസാനിക്കുകയാണ്. മൂന്ന് പകലും രാത്രിയും കഴിഞ്ഞാൽ ലോകകപ്പായി. 22–-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഖത്തർ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അറബ്‌ നാട്ടിൽ ആദ്യമായി നടക്കുന്ന കപ്പ് ചരിത്ര സംഭവമാക്കാനുള്ള അവസാനത്തെ ഒരുക്കത്തിലാണവർ. കളിയുടെ പാരമ്പര്യമില്ലെങ്കിലും കളിനടത്തിപ്പിലെ ‘ഖത്തർ മാതൃക' പുതിയൊരു അനുഭവമാകും. പാശ്ചാത്യ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമർശവും ആക്ഷേപവും അതിജീവിച്ചാണ് കൊച്ചു രാജ്യം വിശ്വ കായികമാമാങ്കത്തിന് വേദിയൊരുക്കുന്നത്.

ലോകകപ്പിനുള്ള 32 ടീമുകളും അന്തിമ പട്ടിക പ്രഖ്യാപിച്ചു. ടീമുകൾ എത്തിത്തുടങ്ങി. അവസാനവട്ട സൗഹൃദമത്സരങ്ങൾ പൂർത്തിയായാൽ രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടീമും എത്തും. അഞ്ച് നഗരത്തിലെ എട്ട് സ്റ്റേഡിയവും 
പൂർണസജ്ജമായി.

കിക്കോഫിന് മുമ്പ് ഉദ്ഘാടനപരിപാടികൾക്ക് അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയം സാക്ഷിയാകും. ഇന്ത്യൻ സമയം രാത്രി ഏഴോടെ ഉദ്ഘാടനം. രാത്രി ഒമ്പതരയ്‌ക്കാണ് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ കളി.

ഉദ്ഘാടന ചടങ്ങിന്റെ വിശദാംശം സംഘാടകർ പുറത്തുവിട്ടിട്ടില്ല. അറബ് പാരമ്പര്യവും കലാരൂപങ്ങളും അണിനിരക്കുന്ന മെഗാമേളയാകും ഒരുക്കുക. രാജ്യത്തെ വിവിധ കേന്ദ്രത്തിൽ ആരാധകരുടെ സംഗമം നടന്നു. ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞ് പതാകയുമായി ഒത്തുകൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top