ദോഹ
കളി തീരാൻ എട്ട് മിനിറ്റ് ശേഷിക്കേ ക്യാപ്‌റ്റൻ ഗാരെത് ബെയ്‌ൽ വെയ്‌ൽസിന്റെ രക്ഷകനായി. ഈ മുന്നേറ്റക്കാരന്റെ പെനൽറ്റി ഗോളിൽ വെയ്‌ൽസ് അമേരിക്കയെ തളച്ചു (1–-1).
ബി ഗ്രൂപ്പിലെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യപകുതിയിൽ തിമോതി വിയ്യയിലൂടെ അമേരിക്ക ലീഡെടുത്തു. ക്രിസ്റ്റ്യൻ പുലിസിച്ചാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിൽ അമേരിക്കൻ പ്രതിരോധക്കാരൻ വാൾക്കർ സിമെർമാൻ ബെയ്‌ലിനെ വീഴ്‌ത്തിയതാണ് വെയ്‌ൽസിന് അനുകൂലമായ പെനൽറ്റിയിലേക്ക് വഴിയൊരുക്കിയത്. കിക്കെടുത്ത പരിചയസമ്പന്നനായ ബെയ്‌ലിന് പിഴച്ചില്ല. 64 വർഷങ്ങൾക്കുശേഷമാണ് വെയ്‌ൽസ് ലോകകപ്പ് കളിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..