സാവൊ പോളൊ> അർബുദ ബാധിതനായ ബ്രസീൽ ഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയിൽ. പെലെ കീമോതെറാപ്പിയോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ 82-കാരനായ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. അര്‍ബുദ പുനപരിശോധനയ്‌ക്കായി കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അദ്ദേഹത്തെ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മകളാണ് അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പെലെയുടെ മകള്‍ വാര്‍ത്ത പങ്കുവെച്ചത്. 2021 സെപ്റ്റംബറിലാണ് പെലെയ്‌ക്ക് അർബുദം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. ചികിത്സകൾ തുടർന്നുവരികയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..