കൊളംബോ
ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യൻ വനിതകൾ. രണ്ടാംകളിയിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയം. 173 റണ്ണിന് ലങ്കയെ പുറത്താക്കിയ ഇന്ത്യ 24.2 ഓവർ ബാക്കിനിൽക്കേ ലക്ഷ്യം കണ്ടു.
ഓപ്പണർമാരായ സ്‌മൃതി മന്ദാനയും (83 പന്തിൽ 94) ഷഫാലി വർമയുമാണ് (71 പന്തിൽ 71) വിജയശിൽപ്പികൾ. കളിയിലെ താരമായ പേസർ രേണുക സിങ് നാല് വിക്കറ്റ് വീഴ്‌ത്തി. സ്‌കോർ: ലങ്ക 173, ഇന്ത്യ 0–-174 (25.4).
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രേണുകയുടെ പന്തുകൾക്ക് മുമ്പിൽ ലങ്കൻ ബാറ്റർമാർ പതറി. 47 റണ്ണടിച്ച അമ കാഞ്ചനയാണ് ടോപ്--സ്കോറർ. ആദ്യ കളിയിൽ നാല് വിക്കറ്റിനായിരുന്നു ലങ്കയെ വീഴ്‌ത്തിയത്.
വ്യാഴാഴ്‌ചയാണ് അവസാന മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..