തിരുവനന്തപുരം
കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീം എത്തി. ദുബായിൽനിന്ന് ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. 29ന് നടക്കുന്ന ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടുന്ന അഫ്‌ഗാനിസ്ഥാൻ ടീം ബുധൻ പുലർച്ചെയെത്തും. ഓസ്‌ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾ വ്യാഴാഴ്‌ചയും ന്യൂസിലൻഡ് ശനിയാഴ്‌ചയും ഇന്ത്യ ഞായറാഴ്‌ചയും എത്തും.ചൊവ്വമുതൽ ദക്ഷിണാഫ്രിക്ക പരിശീലനം തുടങ്ങും. ഗ്രീൻഫീൽഡ് സ്‌റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് ടീമുകൾക്ക് പരിശീലന സൗകര്യമൊരുക്കിയിരിക്കുന്നത്.
മുപ്പതിന് ഓസ്‌ട്രേലിയയും നെതർലൻഡ്‌സും ഒക്ടോബർ രണ്ടിന് ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും മൂന്നിന് ഇന്ത്യയും നെതർലൻഡ്‌സും സന്നാഹമത്സരങ്ങൾ കളിക്കും. ലോകകപ്പിനുമുമ്പ് ഇന്ത്യയുടെ അവസാന സന്നാഹമത്സരമാണ് തിരുവനന്തപുരത്തേത്. ഒക്‌ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 സ്‌റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ ആദ്യകളി ഒക്‌ടോബർ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..