ഭൂവനേശ്വർ
പുരുഷൻമാർക്കുപിന്നാലെ ദേശീയ ഫുട്‌ബോൾ ലീഗ് കിരീടം നിലനിർത്താൻ ഗോകുലം കേരള വനിതകളും. നിർണായക കളിയിൽ ഇന്ന് തമിഴ്‌നാട് ക്ലബ് സേതു എഫ്‌സിയെ നേരിടും. തോൽക്കാതിരുന്നാൽ കിരീടം നേടാം. കളിച്ച പത്തിലും ജയിച്ച് പട്ടികയിൽ 30 പോയിന്റുമായി ഒന്നാമതാണ് ഗോകുലം. സേതു എഫ്‌സിക്കും ഇതേ പോയിന്റ്. ഗോൾവ്യത്യാസത്തിൽ കേരള ടീം മുന്നിൽ. രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ യുട്യൂബ് ചാനലിൽ കളി കാണാം. ഗോകുലം 63 ഗോളടിച്ചു. വഴങ്ങിയത് മൂന്നെണ്ണം.
മുന്നേറ്റനിരയിലെ എൽഷദായ് അചെങ്‌പോ–-മനീഷ കല്യാൺ–-ജോതി ത്രയമാണ് കരുത്ത്. പ്രതിരോധത്തിൽ ഇന്ത്യൻ താരം ദാലിമ ചിബ്ബർ, റിതു റാണി, രഞ്ജന ചാനു, ആശലത ദേവി എന്നിവരെല്ലാം മികച്ച ഫോമിലാണ്. ഗോൾവലയ്ക്കുകീഴിൽ ക്യാപ്‌റ്റൻ അതിഥി ചൗഹാനുമുണ്ട്. ആന്റണി ആൻഡ്രൂസാണ് പരിശീലകൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..