ബുചാറെസ്റ്റ്
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യപാദ പ്രീ ക്വാർട്ടറിൽ ചെൽസിക്ക് ജയം. കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ഒരു ഗോളിന് കീഴടക്കി. ഒളിവർ ജിറുവിന്റെ ബൈസിക്കിൾ ഗോളാണ് ചെൽസിക്ക് ജയമൊരുക്കിയത്.
എതിർതട്ടകത്തിലെ ഈ ജയം ചെൽസിക്ക് മുതൽക്കൂട്ടാകും. 2014നുശേഷം ആദ്യമായി അവസാന എട്ടിൽ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. ഫ്രാങ്ക് ലംപാർഡിന് പകരമെത്തിയ പരിശീലകൻ തോമസ് ടുഷെലിനുകീഴിൽ തോൽവി അറിയാതെ എട്ടാമത്തെ കളിയാണ് ചെൽസി പൂർത്തിയാക്കിയത്.
നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് ലാസിയോയെ 4–-1ന് തകർത്തു. പതിനേഴുകാരൻ ജമാൽ മുസിയാള, റോബർട്ട് ലെവൻഡോവ്‌സ്കി, ലിയോറി സാനെ എന്നിവരും ഫ്രാൻസിസ്‌കോ അകെർബിയുടെ പിഴവും ബയേൺ പട്ടിക തികച്ചു. യോക്വിൻ കൊറിയ ലാസിയോക്കായി ഒന്നുമടക്കി.
കോവിഡ് പ്രതിസന്ധി കാരണം അത്‌ലറ്റികോയുടെ തട്ടകത്തിൽ നടക്കേണ്ട ചെൽസിയുമായുള്ള പോരാട്ടം റുമാനിയയുടെ തലസ്ഥാനത്താണ് നടന്നത്. 68–-ാംമിനിറ്റിലാണ് ജിറുവിന്റെ വിജയഗോൾ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..