പാരിസ്
നേഷൻസ് ലീഗ് ഫുട്‌ബോളിൽ വമ്പന്മാർക്ക് ജയം. ചാമ്പ്യന്മാരായ ഫ്രാൻസ് ഓസ്‌ട്രിയയെ രണ്ട് ഗോളിന് വീഴ്‌ത്തി. ബൽജിയം, നെതർലൻഡ്‌സ്, ക്രൊയേഷ്യ എന്നിവരും ജയംകുറിച്ചു.
ലീഗിലെ ആദ്യജയമാണ് ഫ്രഞ്ചുകാർക്ക്. കിലിയൻ എംബാപ്പെയും ഒളിവർ ജിറുവും ലക്ഷ്യംകണ്ടു. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന തിയറി ഹെന്റിയുടെ നേട്ടത്തിന് ഒപ്പമെത്താൻ രണ്ട് ഗോൾകൂടി മതി ജിറുവിന്. ഹെന്റിക്ക് 51. ജിറുവിന് 49. ബൽജിയം വെയ്‌ൽസിനെ 2–-1നാണ് മറികടന്നത്. കെവിൻ ഡി ബ്രയ്‌നും മിച്ചി ബാത്‌ഷ്വായും ഗോളടിച്ചു. നെതർലൻഡ്‌സ് പോളണ്ടിനെ രണ്ട് ഗോളിന് തകർത്തു.
കൊഡി ഗാക്‌പോയും സ്‌റ്റീവൻ ബ്രെജ്‌വിനും വല കീഴടക്കി. കരുത്തരുടെ പോരിൽ ഡെന്മാർക്കിനെ ക്രൊയേഷ്യ 2–-1ന് കീഴടക്കി.
ബ്രൊമ സോസയും ലൊവ്‌റൊ മയെറും ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യൻ എറിക്‌സണിന്റെ വകയായിരുന്നു ഡാനിഷുകാരുടെ മറുപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..