ദോഹ
ഖത്തർ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പന ചൂടപ്പംപോലെ. കിക്കോഫിന് 150 ദിവസം ബാക്കിയിരിക്കെ 12 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെ എട്ട് സ്‌റ്റേഡിയങ്ങളിലാണ് കളി.
രണ്ടുഘട്ടമായി നടന്ന ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ നാലരക്കോടിയോളംപേർ അപേക്ഷിച്ചു. 20 ലക്ഷം ടിക്കറ്റുകളാണ് കാണികൾക്ക് ലഭ്യമാവുക. ബാക്കി 10 ലക്ഷം ടിക്കറ്റുകൾ സ്‌പോൺസർമാർക്കും രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫിഫക്കുമായി നീക്കിവയ്‌ക്കും.
ഫൈനൽ നടക്കുന്ന ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ 80,000 പേർക്ക് കളി കാണാം. ടിക്കറ്റിന് ലഭിച്ച അപേക്ഷകൾ 50 ലക്ഷമാണ്. ഏറ്റവും അധികം മലയാളികൾ കളി കാണുന്ന ലോകകപ്പാകും. ടിക്കറ്റ് എടുക്കാത്തവർക്ക് ഓൺലൈൻവഴി ഒരു അവസരംകൂടി ലഭ്യമാകും. ഫിഫയുടെ വെബ്‌സൈറ്റിൽനിന്നാകും ഇതുസംബന്ധിച്ച അറിയിപ്പുണ്ടാവുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..