ലണ്ടൻ
അഴ്‌സണലിന്റെ കുതിപ്പിന് ലിവർപൂൾ തടയിട്ടു. 10 കളിയിൽ തോൽവിയറിയാതെ എത്തിയ അഴ്‌സണലിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ നാല് ഗോളിന് തരിപ്പണമാക്കി. സാദിയോ മാനെ, ദ്യേഗോ ജോട്ട, മുഹമ്മദ് സലാ, ടാകുമി മിനാമിനോ എന്നിവർ ലക്ഷ്യം കണ്ടു. ചെൽസി ലെസ്റ്റർ സിറ്റിയെ 3–-0ന് വീഴ്‌ത്തി ഒന്നാമത് തുടർന്നു. 12 കളിയിൽ 29 പോയിന്റാണവർക്ക്.
സ്റ്റീവൻ ജെറാർഡിനുകീഴിൽ ആദ്യമത്സരത്തിനിറങ്ങിയ ആസ്റ്റൺ വില്ല കരുത്തരായ ബ്രൈറ്റണെ രണ്ട് ഗോളിന് കീഴടക്കി. തുടർജയവുമായി മുന്നേറിയ വെസ്റ്റ്‌ഹാം യുണൈറ്റഡിനെ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ് 1–-0ന് തോൽപ്പിച്ചു.
മാഞ്ചസ്റ്റർ സിറ്റി എവർട്ടണെ മൂന്നു ഗോളിന് തകർത്ത് പട്ടികയിൽ രണ്ടാമതെത്തി. 26 പോയിന്റ്. സിറ്റിക്കായി റഹീം സ്റ്റെർലിങ്, റോഡ്രി, ബെർണാഡോ സിൽവ എന്നിവർ ഗോളടിച്ചു. എവർട്ടൺ പതിനൊന്നാം സ്ഥാനത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..