നൗകാമ്പ്
രണ്ടു കൂറ്റൻ തോൽവികൾക്കുശേഷം ബാഴ്‌സലോണയ്‌ക്ക് ചാമ്പ്യൻസ് ലീഗിൽ ജയം. ഗ്രൂപ്പ് ഇയിലെ നിർണായകമത്സരത്തിൽ ഡൈനാമോ കീവിനെ ബാഴ്‌സ ഒരു ഗോളിന് തോൽപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക് നാല് ഗോളിന് ബെൻഫിക്കയെ തകർത്തു.
പ്രതിരോധക്കാരൻ ജെറാർഡ് പിക്വെ നേടിയ ഗോളിലായിരുന്നു ബാഴ്‌സയുടെ ജയം. ജോർഡി ആൽബയുടെ ക്രോസിലായിരുന്നു ഗോൾ. ജയത്തോടെ നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. ബയേണിനോടും ബെൻഫിക്കയോടും നാലുവീതം ഗോളിനാണ് ബാഴ്‌സ തോറ്റത്. മൂന്നാംസ്ഥാനത്താണ് ഇപ്പോൾ.
ബയേൺ തുടർച്ചയായ മൂന്നാംകളിയിലും ഗോളടിച്ചുകൂട്ടി. ആദ്യകളിയിൽ ബാഴ്‌സയെ മൂന്ന് ഗോളിന് തകർത്ത ബയേൺ രണ്ടാമത്തെ കളിയിൽ ഡൈനാമോയെ അഞ്ച് ഗോളിന് തുരത്തി. ബെൻഫിക്കയ്‌ക്കെതിരെ ലിറോയ് സാനെയുടെ ഇരട്ടഗോളിലാണ് ബയേൺ തിളങ്ങിയത്. റോബർട്ട് ലെവൻഡോവ്‌സ്‌കി ഒരെണ്ണം നേടി.
ഗ്രൂപ്പ് എച്ചിൽ ചെൽസി നാല് ഗോളിന് മാൽമോയെ തകർത്തു. യുവന്റസ് ഒരു ഗോളിന് സെനിതിനെയും തോൽപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..