മെൽബൺ
സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിന്റെ കുതിപ്പിന് ഡാനിൽ മെദ്‌വദേവ് അവസാനമിട്ടു. റാഫേൽ നദാലിനെ വീഴ്‌ത്തി സെമിയിൽ എത്തിയ ഗ്രീക്കുകാരൻ സിറ്റ്‌സിപാസിനെ മറികടന്ന് മെദ്‌വദേവ് ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് ഫൈനലിൽ കടന്നു (6–-4, 6-–-2, 7-–-5).
നാളെ കലാശപ്പോരാട്ടത്തിൽ ലോക ഒന്നാംനമ്പർ താരം സെർബിയയുടെ നൊവാക് യൊകോവിച്ചാണ് മെദ്‌വദേവിന്റെ എതിരാളി.
വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് ജപ്പാൻ താരം നവോമി ഒസാക അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ നേരിടും. പകൽ രണ്ടിനാണ് കളി.
ക്വാർട്ടറിൽ നാദാലിനെ മികച്ച തിരിച്ചുവരവിലൂടെ കീഴടക്കിയ സിറ്റ്‌സിപാസിന് മികവ് ആവർത്തിക്കാനായില്ല. ആദ്യ രണ്ട് സെറ്റിലും വ്യക്തമായ ആധിപത്യത്തോടെ മെദ്‌വദേവ് മുന്നേറി. മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പമായിരുന്നു. സിറ്റ്‌സിപാസ് മടങ്ങിവരുമെന്ന സൂചനകൾ നൽകി. എന്നാൽ, മെദ്‌വദേവ് വിട്ടുകൊടുത്തില്ല.
വനിതകളിൽ മൂന്നാം റാങ്കുകാരി ഒസാക 2019ലെ ജേത്രിയാണ്. സെറീന വില്ല്യംസിനൈ വീഴ്‌ത്തിയാണ് കിരീടപ്പോരിനെത്തുന്നത്. ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിലെത്തിയ ബ്രാഡി കരോലിന മുചോവയെ കീഴടക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..