പാരിസ്
കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ നിമെസിനെ നാല് ഗോളുകൾക്ക് തകർത്ത് പിഎസ്‌ജി. അലെസാൻഡ്രോ ഫ്ലോറെൻസിയും പാബ്ലോ സറാബിയയും പട്ടിക തികച്ചു. സൂപ്പർ താരം നെയ്‌മറിന് വിശ്രമം നൽകിയാണ് തോമസ് ടുഷൽ പിഎസ്‌ജിയെ കളത്തിലിറക്കിയത്. റാഫീന്യ, മോയിസ് കീൻ എന്നിവർ ചാമ്പ്യൻമാർക്കായി അരങ്ങേറി. കളിയുടെ 12–-ാം മിനിറ്റിൽ റാഫീന്യയെ അപകടകരമായി ഫൗൾ ചെയ്‌തതിന് പ്രതിരോധക്കാരൻ ലോയിക് ലാൻഡ്രെ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത് നിമെസിന് തിരിച്ചടിയായി.
അർബുദബാധിതനായി ചികിത്സയിൽ കഴിയുന്ന എട്ടുവയസ്സുകാരൻ ലൂക്കയ്‌ക്കാണ് എംബാപ്പെ ആദ്യഗോൾ സമർപ്പിച്ചത്. കടുത്ത പിഎസ്‌ജി ആരാധകനായ ലൂക്ക നിലവിൽ ചികിത്സയിലാണ്. ഗോൾ നേടിയശേഷം ഫ്രഞ്ചിൽ ‘ധൈര്യമായിരിക്കു ലൂക്കാ, ഞാൻ കൂടെയുണ്ട്’ എന്നെഴുതിയ കുപ്പായം കാണിച്ചായിരുന്നു എംബാപ്പെയുടെ സമർപ്പണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..