ബംഗളൂരു
രഞ്ജി ട്രോഫി സെമിയിൽ ഉത്തർപ്രദേശിനെതിരെ മുംബെെക്ക് കൂറ്റൻ ലീഡ്. മൂന്നാംദിനം രണ്ടാം ഇന്നിങ്സിൽ ഒന്നിന് 133 റണ്ണെടുത്തു മുംബെെ. രണ്ട് ദിനം ശേഷിക്കെ 346 റൺ ലീഡായി. യുപിയുടെ ഒന്നാം ഇന്നിങ്സ് 180ന് അവസാനിച്ചിരുന്നു. മുംബെെ ഒന്നാം ഇന്നിങ്സിൽ 393 റൺ നേടി.
എഴുപത്തൊന്ന് പന്തിൽ 64 റണ്ണടിച്ച ക്യാപ്റ്റൻ പൃഥ്വി ഷായാണ് മുംബെെക്ക് രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം നൽകിയത്.
മറ്റൊരു സെമിയിൽ ബംഗാളിനെതിരെ മധ്യപ്രദേശും മികച്ച നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ 2–163 റണ്ണെടുത്ത മധ്യപ്രദേശിന് 231 റൺ ലീഡായി. 63 റണ്ണുമായി രജത് പടിദാർ ക്രീസിലുണ്ട്.ബംഗാളിന്റെ ഒന്നാം ഇന്നിങ്സ് 273നാണ് അവസാനിച്ചത്. മനോജ് തിവാരിയും (102) ഷഹബാസ് നദീമും (116) സെഞ്ചുറി നേടി. മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ 341 റണ്ണടിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..