കൊൽക്കത്ത
ഐ ലീഗ് ഫുട്‌ബോൾ ആവേശകരമായ അന്ത്യത്തിലേക്ക്. കിരീടം നിലനിർത്താൻ ഇറങ്ങിയ ഗോകുലം കേരള ശ്രീനിധി ഡെക്കാനോട് 3–-1ന് അപ്രതീക്ഷിത തോൽവി വഴങ്ങി.
സമനില മതിയായിരുന്നു ഗോകുലത്തിന് ചാമ്പ്യൻമാരാകാൻ. എന്നാൽ, ലാൽറൊമാവിയയുടെ ഹാട്രിക്കിൽ ഗോകുലം തീർന്നു. ഇനി ശനിയാഴ്‌ച മുഹമ്മദൻസിനെതിരെ തോൽക്കാതിരുന്നാൽ കിരീടമുയർത്താം. 17 കളിയിൽ 40 പോയിന്റാണ് ഗോകുലത്തിന്. രണ്ടാമതുള്ള മുഹമ്മദൻസിന് 37. ഇരുടീമും നേരത്തേ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു. മുഹമ്മദൻസ് ജയിച്ചാൽ അവർ കിരീടം ചൂടും. ഇരുടീമിനും ഒരേ പോയിന്റാകും. നേർക്കുനേർ ജയം നേടിയ ആനുകൂല്യത്തിൽ കൊൽക്കത്തക്കാർ ജേതാക്കളാകും.
പ്രതിരോധത്തിലെ പാളിച്ചഗോകുലത്തിന് വിനയായി. 37 മിനിറ്റിനുള്ളിൽ ലാൽറൊമാവിയ ഹാട്രിക് തികച്ചു.രണ്ടാംപകുതിയുടെ തുടക്കം ക്യാപ്‌റ്റൻ ഷരീഫ് മുഹമ്മദിന്റെ ഫ്രീകിക്കിലൂടെ ഒന്നുമടക്കിയെങ്കിലും കാര്യമുണ്ടായില്ല.
പിന്നാലെ ഷരീഫ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ ഗോകുലത്തിന്റെ എല്ലാ സാധ്യതകളും അവസാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..