ആംസ്റ്റർഡാം
നെതർലൻഡ്സ് കുപ്പായത്തിൽ ആദ്യ ഹാട്രിക് കുറിച്ച് മെംഫിസ് ഡിപെ. ഇരുപത്തേഴുകാരന്റെ മികവിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ ഡച്ചുകാർ തുർക്കിയെ 6–1ന് തരിപ്പണമാക്കി. ഡേവി ക്ലാസ്സെൻ, ഗുസ് ടിൽ, ഡൊണിയെൽ മലെൻ എന്നിവരും ഗോളടിച്ചു. അവസാന പത്ത് കളിയിൽ നെതർലൻഡ്സിനായി 12 ഗോളാണ് ഡിപെ അടിച്ചത്. ആദ്യപകുതിയിൽ പ്രതിരോധക്കാരൻ കാഗ്ലർ സൊയങ്കു ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ പത്തുപേരുമായാണ് തുർക്കി കളി പൂർത്തിയാക്കിയത്. കളിയവസാനം സെൻഗിസ് ഉണ്ടെർ അവർക്കായി ഒന്നുമടക്കി. ഒൺടോയ്ൻ ഗ്രീസ്മാന്റെ ഇരട്ടഗോളിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസ് ഫിൻലൻഡിനെ തോൽപ്പിച്ചു (2–0). കഴിഞ്ഞ രണ്ട് കളിയിലും സമനിലയായിരുന്നു ഫ്രഞ്ചുകാർക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..