മുംബൈ
അജാസ് പട്ടേലിന്റെ പോരാട്ടത്തിന് ഫലമില്ല. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനവും ഇന്ത്യ ആധിപത്യം നേടിയപ്പോൾ ന്യൂസിലൻഡ് തോൽവിയുടെ വക്കിലെത്തി. ഇന്ത്യ പരമ്പര നേട്ടത്തിന് അരികെയാണ്.
മൂന്നാംദിനം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴിന് 276 റണ്ണെടുത്ത് ഡിക്ലയർ ചെയ്തു. 540 റൺ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് മൂന്നാംനിനം 5–140 റണ്ണെന്ന നിലയിലാണ്. 400 റൺ പിന്നിൽ. മൂന്ന് വിക്കറ്റുമായി ആർ അശ്വിൻ കിവീസ് മുന്നേറ്റത്തെ തകർത്തു. സ്കോർ: ഇന്ത്യ 325, 7–276 ഡി.; ന്യൂസിലൻഡ് 62, 5–-140.
മൂന്നാംദിനവും അജാസ് മാത്രമായിരുന്നു ന്യൂസിലൻഡിന് നല്ല നിമിഷങ്ങൾ നൽകിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ 10 വിക്കറ്റും കടപുഴക്കിയ കിവി സ്പിന്നർ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റും സ്വന്തമാക്കി. ആകെ 14 വിക്കറ്റ്.
ഇന്ത്യൻ നിരയിൽ ബാറ്റർമാരെല്ലാം തിളങ്ങി. മായങ്ക് അഗർവാൾ (62) അരസെഞ്ചുറി കുറിച്ചു. ചേതേശ്വർ പൂജാര (47), ശുഭ്മാൻ ഗിൽ (47), ക്യാപ്റ്റൻ വിരാട് കോഹ്-ലി (36), അക്സർ പട്ടേൽ (41) എന്നിവർ മികച്ച സ്കോറൊരുക്കാൻ സഹായിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..