ദുബായ്
ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ അമ്പാട്ടി റായുഡു ചെന്നൈ സൂപ്പർ കിങ്‌സിന്റെ കരുത്തായി. ഐപിഎലിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകളുടെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ 137 റൺ വിജയലക്ഷ്യം കുറിച്ചു. റായുഡു പുറത്താകാതെ 43 പന്തിൽ 55 റണ്ണെടുത്തു.
ഡൽഹിക്കെതിരെ ചെന്നെെയുടെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്--വാദും (13) ഫാഫ് ഡു പ്ലെസിസും (10) മങ്ങിയത് തിരിച്ചടിയായി. പിന്നാലെവന്ന റോബിൻ ഉത്തപ്പയും (19) മോയീൻ അലിയും (5) പ്രതീക്ഷ കാത്തില്ല. മഹേന്ദ്രസിങ് ധോണിയെ (18) കൂട്ടുപിടിച്ചാണ് റായുഡു ചെന്നെെയെ രക്ഷപ്പെടുത്തിയത്. രണ്ട് സിക്സറും അഞ്ച് ബൗണ്ടറിയും വലംകെെയൻ പായിച്ചു.
പന്ത്രണ്ട് കളിയിൽ 18 പോയിന്റ് വീതമുള്ള ചെന്നൈ ഒന്നാമതും ഡൽഹി രണ്ടാമതുമാണ്. മൂന്നാമതുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (16) പ്ലേ ഓഫ് ഉറപ്പിച്ച മറ്റൊരു ടീം. ഒറ്റ സ്ഥാനത്തിനായി കൊൽക്കത്ത നെെറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, മുംബെെ ഇന്ത്യൻസ് ടീമുകളാണുള്ളത്. ഇന്ന് രാജസ്ഥാൻ–മുംബെെ പോരിൽ തോൽക്കുന്നവർ പുറത്താകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..