ദോഹ
ക്രിസ്റ്റ്യാനോ റൊണാൾഡോയെ മത്സരത്തിനിടെ ദക്ഷിണകൊറിയൻ താരം ചോ ജിയുസങ് അപമാനിച്ചെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. മത്സരത്തിനിടെ പിൻവലിച്ചതിൽ റൊണാൾഡോയ്‌ക്ക് അതൃപ്‌തിയുണ്ടായെന്ന വാദങ്ങൾക്കിടെയാണ് സാന്റോസിന്റെ ഈ പരാമർശം. കളംവിടുന്നതിനിടെ ചോയുമായി റൊണാൾഡോ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. മിണ്ടരുതെന്ന ആംഗ്യവും കാട്ടി.
‘കൊറിയൻ താരം റൊണാൾഡോയോട് വേഗം കളംവിടാൻ ആവശ്യപ്പെടുകയായിരുന്നു. അതാണ് ദേഷ്യംവന്നത്. എല്ലാവരും അക്കാര്യം കണ്ടതുമാണ്’–- സാന്റോസ് പറഞ്ഞു. എന്നാൽ, 65–-ാംമിനിറ്റിൽ പിൻവലിച്ചതിൽ ഈ മുപ്പത്തേഴുകാരൻ അതൃപ്‌തി പ്രകടിപ്പിച്ചത് വ്യക്തമായിരുന്നു. മത്സരത്തിൽ 1–-2ന് പോർച്ചുഗൽ തോറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..