കൊൽക്കത്ത
രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ബംഗാൾ, കർണാടക, മധ്യപ്രദേശ് ടീമുകൾ സെമിയിലെത്തി.ബംഗാൾ ക്വാർട്ടറിൽ ജാർഖണ്ഡിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. നാലാംദിനം 67 റൺ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ജയംനേടി. രണ്ട് ഇന്നിങ്‌സിലുമായി ആറ് വിക്കറ്റെടുത്ത പേസർ ആകാശ് ദീപാണ് ബംഗാളിന് ജയമൊരുക്കിയത്.കർണാടക ഉത്തരാഖണ്ഡിനെ ഇന്നിങ്‌സിനും 281 റണ്ണിനും തോൽപ്പിച്ചു. കർണാടക ഒന്നാം ഇന്നിങ്‌സിൽ 606 റണ്ണാണ് അടിച്ചുകൂട്ടിയത്. ഫോളോ ഓൺ വഴങ്ങിയ ഉത്തരാഖണ്ഡ് രണ്ടാം ഇന്നിങ്‌സിൽ 209ന് പുറത്തായി.
നിലവിലെ ചാമ്പ്യൻമാരായ മധ്യപ്രദേശ് ആന്ധ്രയെ അഞ്ച് വിക്കറ്റിന് കീഴടക്കി. 245 റൺ ലക്ഷ്യവുമായി എത്തിയ മധ്യപ്രദേശ് നാലാംദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയംനേടി.
മറ്റൊരു ക്വാർട്ടറിൽ സൗരാഷ്‌ട്രയ്‌ക്കെതിരെ പഞ്ചാബിന് ഒരുദിനവും എട്ട് വിക്കറ്റും ശേഷിക്കെ ജയിക്കാൻ 200 റൺ വേണം. 252 ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 2–-52 എന്ന നിലയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..