റോം
സ്‌പാനിഷ് ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും ജർമൻ ലീഗുമെല്ലാം ഇക്കുറി സിറോ ഇമ്മൊബീലിന് പിന്നിൽ നിൽക്കും. യൂറോപ്പിൽ ഈ സീസണിൽ കൂടുതൽ ഗോളടിച്ചതിന്റെ സുവർണപാദുകം ഇമ്മൊബീൽ ഇറ്റാലിയൻ ലീഗിലേക്ക് കൊണ്ടുവന്നു. ആകെ 36 ഗോളാണ് ഈ ലാസിയോ മുന്നേറ്റക്കാരന്റെ പേരിൽ. അവസാന കളിയിൽ നാപോളിയോട് 1‐3ന് തോറ്റെങ്കിലും ലക്ഷ്യം കാണാൻ ഇമ്മൊബീലിന് കഴിഞ്ഞു.
ജർമൻ ലീഗ് ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് രണ്ടാമത്. ലെവൻഡോവ്‌സ്‌കിക്ക് 34 ഗോൾ. യുവന്റസിന്റെ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണൾഡോ മൂന്നാമതായി–-31 ഗോൾ. ലീഗിലെ അവസാന കളിയിൽ റൊണാൾഡോ കളിച്ചില്ല.
ഇറ്റാലിയൻ ലീഗിൽ ഒരു സീസണിൽ കൂടുതൽ ഗോൾ നേടിയ റെക്കോഡിനൊപ്പമെത്തുകയും ചെയ്‌തു ഇമ്മൊബീൽ. ഗൊൺസാലോ ഹിഗ്വെയ്‌ൻ നാപോളിക്കായി 2015–-16 സീസണിൽ 36 ഗോൾ നേടിയിരുന്നു.കഴിഞ്ഞ മൂന്ന് സീസണുകളിൽ ബാഴ്‌സലോണയുടെ ലയണൽ മെസിയായിരുന്നു യൂറോപ്പിലെ ടോപ് സ്‌കോറർ. ഇക്കുറി മെസിക്ക് 25 ഗോളാണ് നേടാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..