ഫത്തോർദ
ഐഎസ്‌എൽ ഫുട്‌ബോളിലെ കരുത്തരുടെ പോരിൽ എടികെ മോഹൻ ബഗാന് അടിതെറ്റി. ചാമ്പ്യൻമാരായ മുംബൈ സിറ്റിയോട് 5–-1ന് തോറ്റു. ഇരട്ടഗോൾ നേടിയ പത്തൊമ്പതുകാരൻ വിക്രം പ്രതാപ് സിങ്ങാണ് വിജയശിൽപ്പി.
മൗർതാഡ ഫാൾ, ഇഗർ അങ്കുളോ, ബിപിൻ സിങ് എന്നിവരും മുംബൈക്കായി ലക്ഷ്യംകണ്ടു. രണ്ടാംപകുതിയിൽ ഡേവിഡ് വില്ല്യംസാണ് ബഗാന്റെ ആശ്വാസം കണ്ടെത്തിയത്. ഇടവേള കഴിഞ്ഞ് പത്തുപേരുമായാണ് അവർ കളിച്ചത്. ദീപക് താഗ്രി ചുവപ്പുകാർഡ് കണ്ട് മടങ്ങി. മത്സരത്തിലെ മോശം റഫറിയിങ് സാമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..