കോഴിക്കോട്
ദേശീയ സീനിയർ വനിതാ ഫുട്‌ബോളിൽ കേരളം ഇന്ന് നിർണായകമത്സരത്തിൽ മധ്യപ്രദേശിനെ നേരിടും. കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതരയ്‌ക്കാണ് മത്സരം.
കേരളം ഉൾപ്പെട്ട ജി ഗ്രൂപ്പിൽ മിസോറം ആറ് പോയിന്റോടെ ഒന്നാമതാണ്. കേരളത്തിന് ക്വാർട്ടറിലെത്തണമെങ്കിൽ വലിയ വ്യത്യാസത്തിൽ ജയിക്കുകയും മിസോറം തോൽക്കുകയും വേണം. മിസോറമിന് ദുർബലരായ ഉത്തരാഖണ്ഡാണ് എതിരാളി. ഇ ഗ്രൂപ്പിൽ മഹാരാഷ്‌ട്ര ജമ്മുകശ്‌മീരിനെയും (2–-0) സിക്കിം അരുണാചൽ പ്രദേശിനെയും (2–-0) പരാജയപ്പെടുത്തി.
മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്‌റ്റേഡിയത്തിൽ പഞ്ചാബ് തെലങ്കാനയെ 21 ഗോളിന് തരിപ്പണമാക്കി. ബംഗാളും തമിഴ്‌നാടും (1–-1) സമനിലയിലായി. കൂത്തുപറമ്പ് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ അസം 8–-1ന് ബിഹാറിനെ തകർത്തു. ഹിമാചൽ പ്രദേശ് ഒരു ഗോളിന് രാജസ്ഥാനെ കീഴടക്കി. കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ ഗോവ രണ്ട് ഗോളിന് ജാർഖണ്ഡിനെയും ഡൽഹി 2–-1ന് കർണാടകത്തെയും തോൽപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..