പാരിസ്
വിങ്ങർ ഹക്കീം സിയെഷിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് ചെൽസി വഞ്ചിച്ചെന്ന് പിഎസ്‌ജി. ചെൽസിയിൽനിന്ന് മൊറോക്കോക്കാരനെ വായ്‌പ അടിസ്ഥാനത്തിൽ സ്വന്തമാക്കാനായിരുന്നു പിഎസ്‌ജിയുടെ ശ്രമം.
എന്നാൽ, താരകൈമാറ്റ വിപണിയിലെ അവസാനദിനം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാനായില്ല. സിയെഷുമായി ബന്ധപ്പെട്ട രേഖകൾ ചെൽസി വൈകിപ്പിച്ചെന്നും മൂന്നുതവണ തെറ്റായി നൽകിയെന്നും പിഎസ്‌ജി ആരോപിച്ചു. ഫ്രഞ്ച് ഭരണസമിതിക്ക് ക്ലബ് അപ്പീൽ നൽകിയെങ്കിലും കാലാവധി അവസാനിച്ചതായി അറിയിച്ച് തള്ളി. കരാർ ഒപ്പിടാൻ സിയെഷ് പാരിസിൽ എത്തിയിരുന്നു.
പിഎസ്ജി ഗോൾകീപ്പർ കെയ്ലർ നവാസ് നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് കൂടേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..