ദുബായ്
ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസ് 13 റണ്ണിന് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു. സ്‌കോർ: ഡൽഹി 7–-161, രാജസ്ഥാൻ 8–-148. എട്ട് കളിയിൽ ആറ് ജയവുമായി ഡൽഹി ഒന്നാമതെത്തി.
മികച്ച ബൗളിങ്ങുമായി ഡൽഹി വിജയം പിടിച്ചെടുക്കുകയായിരുന്നു. രാജസ്ഥാൻ നിരയിൽ ബെൻ സ്‌റ്റോക്‌സാണ് ടോപ് സ്‌കോറർ (35 പന്തിൽ 41). റോബിൻ ഉത്തപ്പ (27 പന്തിൽ 32 ), സഞ്ജു സാംസൺ (18 പന്തിൽ 25 ), ജോസ് ബട്‌ലർ (22), സ്‌റ്റീവ് സ്‌മിത്ത് (1), രാഹുൽ ടെവാട്യ (14*) എന്നിവർക്കൊന്നും വിജയത്തിലേക്ക് പന്തടിക്കാനായില്ല. ഡൽഹിക്കായി തുഷാർ ദേശ്‌പാണ്ഡേ, ആൻറിച്ച് നോർത്യേ എന്നിവർ രണ്ട് വിക്കറ്റുവീതം വീഴ്‌ത്തി.
ഡൽഹിക്കായി ക്യാപ്‌റ്റൻ ശ്രേയസ് അയ്യരും (43 പന്തിൽ 53) ഓപ്പണർ ശിഖർ ധവാനും (53 പന്തിൽ 57) അർധസെഞ്ചുറി നേടി. രാജസ്ഥാനുവേണ്ടി മാരകമായി പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചെർ നാല് ഓവറിൽ 19 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രണ്ട് ക്യാച്ചും സ്വന്തം. ആദ്യ കളിയിൽ ഡൽഹി 46 റണ്ണിന് രാജസ്ഥാനെ തോൽപ്പിച്ചിരുന്നു.
അക്‌സർ പട്ടേലിന്റെ പന്തിൽ സഞ്ജു സാംസൺ ബൗൾഡാകുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..