ലീഡ്സ്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്‌സിൽ 326ന് പുറത്തായി. രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റെടുത്ത ഇംഗ്ലീഷ് സ്‌പിന്നർ ജാക് ലീഷാണ് ന്യൂസിലൻഡിനെ തകർത്തത്. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റാണ് ലീഷിന്. 296 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 88 റണ്ണെടുത്തു. എട്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ 208 റണ്ണാണ് ഇംഗ്ലണ്ടിന് വേണ്ടത്.
സ്‌കോർ: ന്യൂസിലൻഡ് 329, 326; ഇംഗ്ലണ്ട് 360, 2–89.
നാലാംദിനം അഞ്ചിന് 168 എന്ന നിലയിൽ കളിയാരംഭിച്ച ന്യൂസിലൻഡിനെ ടോം ബ്ലൻഡൽ–ഡാരിൽ മിച്ചെൽ സഖ്യം മുന്നോട്ടുനയിച്ചു. 56 റണ്ണെടുത്ത മിച്ചെലിനെ പുറത്താക്കി മാറ്റി പോട്സാണ് ഇംഗ്ലണ്ടിനെ തിരികെക്കൊണ്ടുവന്നത്. 88 റണ്ണുമായി ബ്ലൻഡൽ പുറത്താകാതെനിന്നപ്പോൾ ശേഷിച്ചവരെ ലീഷ് തീർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..