ബ്യൂണസ് ഐറിസ്
ഫുട്ബോൾ ഇതിഹാസം മാറഡോണയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ശസ്ത്രക്രിയയും തുടർചികിത്സയും മരണത്തിനു കാരണമായോയെന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി തലച്ചോറിൽ ശസ്‌ത്രക്രിയ നടത്തിയ ഡോക്ടർ ലിയോ പോൾഡോ ലൂക്കേയെ ചോദ്യം ചെയ്യും. നിലവിൽ കേസെടുത്തിട്ടില്ല. ചികിത്സാ രേഖകൾ വിദഗ്ധസമിതി പരിശോധിക്കുന്നുണ്ട്. ചികിത്സയിലെ പിഴവ്, വീഴ്ച, പരിചയക്കുറവ് എന്നിവ പരിശോധിക്കും.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ഡോക്ടറുടെ വിശദീകരണം. മദ്യപാനമുക്തിക്കുള്ള ചികിത്സയ്‌ക്കായി വീട്ടിലേക്കു പോയതാണ്. അവിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ഡോക്ടറുടെ ചോദ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..