ലഖ്‌നൗ
ഐപിഎൽ ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ വിജയം പിടിച്ചുവാങ്ങി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. മുംബൈ ഇന്ത്യൻസിനെ അഞ്ച് റണ്ണിന് തോൽപ്പിച്ചു. ലഖ്‌നൗ പേസർ മൊഹ്‌സിൻഖാൻ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ വേണ്ട 11 റണ്ണടിക്കാൻ മുംബൈക്കായില്ല.
സ്‌കോർ: ലഖ്‌നൗ 3–-177, മുംബൈ 5–-172
പുറത്താകാതെനിന്ന ടിം ഡേവിഡും (32) കാമറൂൺ ഗ്രീനും (4) ഉത്തർപ്രദേശിൽനിന്നുള്ള ഇരുപത്തിനാലുകാരൻ പേസറുടെ പന്തിൽ പതറിപ്പോയി. ഇഷാൻ കിഷൻ (59), രോഹിത് ശർമ (37), സൂര്യകുമാർ യാദവ് (7), നേഹൽ വധേര (16), വിഷ്‌ണു വിനോദ് (2) എന്നിവർ പുറത്തായി.
മാർകസ് സ്‌റ്റോയിനിസിന്റെ വെടിക്കെട്ട് പ്രകടനമാണ് (47 പന്തിൽ 89) ലഖ്‌നൗവിന് മികച്ച സ്‌കോറൊരുക്കിയത്. ഏഴ് സിക്‌സറും നാല് ഫോറുമായിരുന്നു ഓസ്‌ട്രേലിയക്കാരന്റെ ഇന്നിങ്‌സിൽ. ക്യാപ്‌റ്റൻ ക്രുണാൾ പാണ്ഡ്യ (42 പന്തിൽ 49) പിന്തുണ നൽകി. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ ദീപക് ഹൂഡ അഞ്ച് റണ്ണെടുത്ത് പുറത്തായി. ക്വിന്റൺ ഡി കോക്കിനും (15 പന്തിൽ 16) പിടിച്ചുനിൽക്കാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..