കൊച്ചി
ഇടവേളയ്ക്കുശേഷം കൊച്ചിയിൽ ഐഎസ്‌എൽ ഫുട്‌ബോൾ തിരിച്ചെത്തിയത് ആഘോഷമാക്കി ആരാധകർ. കളിതുടങ്ങുന്നതിന് മണിക്കൂറുകൾമുമ്പുതന്നെ കലൂർ ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയം നിറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ നീക്കത്തിനും ആർപ്പുവിളി. ഈസ്‌റ്റ് ബംഗാളിനുമുണ്ടായി കൈയടികൾ.
2020ലാണ് അവസാനമായി കാണികൾ സ്‌റ്റേഡിയത്തിലെത്തിയത്. കോവിഡുകാരണം കഴിഞ്ഞ രണ്ട് സീസണിലും കൊച്ചിയിൽ കളിമേളം ഉണ്ടായില്ല. ഗോവയിലായിരുന്നു മത്സരങ്ങൾ. രണ്ടുവർഷമായി അടക്കിവച്ച ആവേശം ഒടുവിൽ അണപൊട്ടുകയായിരുന്നു. എല്ലാ നിരാശകളും മായ്‌ച്ചായിരുന്നു ഇക്കുറി ആരാധകരുടെ തിരിച്ചുവരവ്.
ആഴ്ചകൾക്കുമുമ്പേ കളിയുടെ ഗ്യാലറി ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. ഐഎസ്‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാണികൾ എത്തുന്നത് കൊച്ചിയിലാണ്. ഏഴാംതവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ഉദ്‌ഘാടന മത്സരത്തിൽ കളിക്കുന്നത്. അതിൽ മൂന്നുതവണയും കൊച്ചിയിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..