ബർമിങ്ങാം > കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ട്വന്റി ട്വന്റി മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. 100 റണ്‍സ് വിജയലക്ഷ്യം 38 പന്തുകള്‍ ബാക്കി നില്‍ക്കേ 2 വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ സ്‌മൃതി മന്ദാനയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.
മഴ കാരണം 18 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ആദ്യ വിക്കറ്റില്‍ ഷഫാലി വെര്‍മ്മയും സ്‌മൃതി മന്ദാനയും ചേര്‍ന്ന് 5.5 ഓവറില്‍ 61 റണ്‍സ് നേടി തുടക്കം ഗംഭീരമാക്കി. 9 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 16 റണ്‍സ് നേടി ഷഫാലി വെര്‍മ്മ പുറത്തായി.
മറുവശത്ത് അനായാസം പാക്ക് ബൗളര്‍മാരെ നേരിട്ട സ്‌മൃതി മന്ദാന 31 ബോളില്‍ അർധസെഞ്ചുറി നേടി. 42 പന്തില്‍ 8 ഫോറും 3 സിക്‌സുമായി 63 റണ്‍സാണ് സ്‌മൃതി പുറത്താകാതെ നേടിയത്. 14 റണ്‍സ് നേടിയ മേഖ്‌നയാണ് പുറത്തായ മറ്റൊരു താരം. ജെമീമ റോഡ്രിഗസ് 2 റണ്‍ നേടി പുറത്താകതെ നിന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..