ലെസ്റ്റർ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമുമ്പുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ലെസ്റ്റർഷെയ്‌റുമായുള്ള ചതുർദിന മത്സരത്തിന്റെ ആദ്യദിനം ഇന്ത്യക്ക് 246 റണ്ണെടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായി. 70 റണ്ണുമായി പുറത്താകാതെനിൽക്കുന്ന വിക്കറ്റ് കീപ്പർ ശ്രീകർ ഭരതാണ് ടോപ് സ്കോറർ. വിരാട് കോഹ്-ലി 33 റണ്ണെടുത്ത് പുറത്തായി. ക്യാപ്‌റ്റൻ രോഹിത് ശർമ 25 റണ്ണിനും ഓപ്പണർ ശുഭ്മാൻ ഗിൽ 21 റണ്ണിനും പുറത്തായി.
ലെസ്റ്റർഷെയ്‌റിനായി ഇരുപത്തൊന്നുകാരൻ റൊമാൻ വാൾക്കർ അഞ്ച് വിക്കറ്റ് നേടി. ഋഷഭ് പന്ത്, ചേതേശ്വർ പൂജാര, ജസ്‌പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നീ ഇന്ത്യൻ താരങ്ങൾ ലെസ്റ്റർഷെയ്‌റിനുവേണ്ടിയാണ് കളിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..