ദുബായ്
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) കഴിഞ്ഞവർഷത്തെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ ബാറ്റർ സ്‌മൃതി മന്ദാനയ്‌ക്ക്. സ്‌മൃതി 2018ലും ഈ ബഹുമതി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ എല്ലിസേ പെറിമാത്രമാണ് രണ്ടുതവണ പുരസ്‌കാരം നേടിയത്. പുരുഷതാരം പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയാണ്.
മുംബൈയിൽനിന്നുള്ള ഇരുപത്തഞ്ചുകാരി മന്ദാന കഴിഞ്ഞവർഷം 22 കളിയിൽ 855 റണ്ണാണ് നേടിയത്. കന്നി ടെസ്‌റ്റ് സെഞ്ചുറിയും 2021ലാണ്. ഷഹീൻ അഫ്രീദി 36 കളിയിൽ 78 വിക്കറ്റെടുത്തു.
ഏകദിന ക്രിക്കറ്റിലെ താരങ്ങളായി പാകിസ്ഥാൻ ക്യാപ്‌റ്റൻ ബാബർ അസമിനെയും ലിസെല്ലെ ലീയെയും (ദക്ഷിണാഫ്രിക്ക) തെരഞ്ഞെടുത്തു. ടെസ്‌റ്റ് താരം ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ജോ റൂട്ടാണ്. ജന്നെമൻ മലാനും (ദക്ഷിണാഫ്രിക്ക) ഫാത്തിമ സനയുമാണ് (പാകിസ്ഥാൻ) ഭാവിതാരങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..