ഭുവനേശ്വർ> ഹോക്കി ലോകകപ്പിൽ കിരീടം നിലനിർത്താനുള്ള പ്രതീക്ഷയിൽ ബൽജിയത്തിന്റെ സുവർണനിര ഇന്ന് ജർമനിക്കെതിരെ. രാത്രി ഏഴിനാണ് ഫൈനൽ. മൂന്നാംസ്ഥാനക്കാർക്കായുള്ള പോരിൽ ഓസ്‌ട്രേലിയ നെതർലൻഡ്‌സുമായി ഏറ്റുമുട്ടും.
ആവേശകരമായ സെമിയിൽ നെതർലൻഡ്‌സിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ബൽജിയം മുന്നേറിയത്. നിലവിലെ ഒളിമ്പിക് ചാമ്പ്യൻമാർകൂടിയായ ബൽജിയത്തെ നെതർലഡ്‌സ് സെമി പോരിന്റെ നിശ്‌ചിതസമയത്ത് 2–-2ന് തളച്ചിരുന്നു. എന്നാൽ, ഷൂട്ടൗട്ടിൽ പരിചയസമ്പത്ത് ബൽജിയത്തെ തുണച്ചു. ടോം ബൂൺ പ്രധാനതാരമായി.
മറ്റൊരു സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ അട്ടിമറിജയമായിരുന്നു ജർമനിക്ക്. അവസാന ക്വാർട്ടർവരെ പിന്നിൽനിന്നശേഷം 4–-3നാണ് ജയിച്ചത്. ദക്ഷിണാഫ്രിക്കയെ 5–2ന് തോൽപ്പിച്ച് ഇന്ത്യ ഒമ്പതാം സ്ഥാനം നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..