ലണ്ടൻ
രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം യൂറോപ ലീഗിൽ നാപോളി ലെസ്റ്റർ സിറ്റിയെ തളച്ചു (2–2). റയൽ ബെറ്റിസിനും മികച്ച ജയം നേടാനായി. 4–3ന് സെൽറ്റിക്കിനെ തോൽപ്പിച്ചു.
ഗ്രൂപ്പ് സിയിൽ അയോസെ പെരെസ്, ഹാർവി ബേൺസ് എന്നിവരുടെ ഗോളിലൂടെ ലെസ്റ്റർ മുന്നിലെത്തി. കളി തീരാൻ 20 മിനിറ്റ് ശേഷിക്കെയായിരുന്നു നാപോളിയുടെ മറുപടി ഗോൾ. വിക്ടർ ഒഷിമെൻ ഗോളടിച്ചു. 87–ാംമിനിറ്റിൽ മറ്റൊരു ഗോളിൽ ഒഷിമെൻ നാപോളിക്ക് സമനിലയുമൊരുക്കി. ലെസ്റ്റർ പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്. രണ്ട് മഞ്ഞക്കാർഡ് വഴങ്ങിയ എൻഡിഡി പുറത്തായി.
ഗ്രൂപ്പ് ജിയിൽ സെൽറ്റിക്കിനോട് രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബെറ്റിസ് നാല് ഗോളടിച്ചത്. യുവാൻമി രണ്ടുതവണ ലക്ഷ്യം കണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..